ബാബർ അസത്തിന് കോഹ്ലി റേഞ്ച്  ഇല്ല, ഇതിഹാസം.. കമ്പയർ ചെയ്യല്ലേ!! ആവശ്യവുമായി മുൻ പാക് താരം

പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ വിരാട് കോലിയുമായി ആരും താരതമ്യപ്പെടുതരുതെന്ന് പാക് താരം അഹമ്മദ് ഷഹ്‌സാദ. കോലിയെ ഇതിഹാസമെന്ന് അഹമ്മദ് ഷഹ്‌സാദ് വിശേഷിപ്പിച്ചു.ടി20 ലോകകപ്പ് 2024 ഗ്രൂപ്പ് മത്സരത്തിനിടെയാണ് ബാബറും വിരാടും ഏറ്റുമുട്ടിയത്.അവിടെ ഇന്ത്യ പാകിസ്ഥാനെ 6 റൺസിന് പരാജയപ്പെടുത്തി. ഇന്ത്യക്ക് ലോകകപ്പ് നേടികൊടുക്കുന്നതിൽ വിരാട് കോലി നിർണായക പങ്കുവഹിക്കുകയും ചെയ്തു

ഫൈനലിലെ പ്ലെയർ ഓഫ് ദ മാച്ച് ആയും കോലി തെരഞ്ഞെടുക്കപ്പെട്ടു.ടി20 ഐ റൺ സ്‌കോറിങ് ലിസ്റ്റിൽ ബാബറിനെ മറികടക്കാനും ടി20യിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി പ്ലസ് സ്‌കോറുകൾ എന്ന പാകിസ്ഥാൻ ക്യാപ്റ്റൻ്റെ റെക്കോർഡിനൊപ്പമെത്താനും കോലിക്ക് സാധിച്ചു.വിരാട് കോഹ്‌ലിയുടെ 76 റൺസ് ഇന്നിംഗ്‌സ് ഇല്ലാതെ ഇന്ത്യ ടി20 ലോകകപ്പ് ഫൈനൽ ജയിക്കില്ലെന്ന് ഇന്ത്യൻ താരത്തോടുള്ള ആരാധന വീണ്ടും വീണ്ടും പ്രകടിപ്പിച്ച ഷഹ്‌സാദ് പറഞ്ഞു. “വിരാട് കോഹ്‌ലി ഞങ്ങളുടെ തലമുറയുടെ ഇതിഹാസമാണ്. ഓരോ തവണ കളത്തിലിറങ്ങുമ്പോഴും ഒരേ ആവേശത്തോടെയാണ് അദ്ദേഹം കളിക്കുന്നത്.

തൻ്റെ അവസാന ടി20യിൽ പോലും വിക്കറ്റ് വീഴുമ്പോഴെല്ലാം വിരാട് ലോംഗ് ഓണിലും ലോംഗ് ഓഫിലും ആഘോഷിക്കുകയായിരുന്നു.ടി20യിൽ വലിയൊരു പാരമ്പര്യമാണ് അദ്ദേഹം അവശേഷിപ്പിക്കുന്നത്.ബാബർ അസമിനെയോ മറ്റേതെങ്കിലും ക്രിക്കറ്റ് താരത്തെയോ ആരും കോലിയുമായി താരതമ്യപ്പെടുത്തരുത് ”അഹമ്മദ് ഷഹ്‌സാദ് അബുദാബിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കൊപ്പം ഇന്ത്യയ്‌ക്കായി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത കോഹ്‌ലി നിർണായകമായ ഫൈനലിൽ അവസരത്തിനൊത്ത് ഉയർന്നു, ആദ്യകാല പരാജയങ്ങൾക്ക് ശേഷം ഇന്നിംഗ്‌സ് സുസ്ഥിരമാക്കുകയും ഇന്ത്യയെ മത്സരാധിഷ്ഠിത സ്‌കോറിലെത്തിക്കാൻ സഹായിക്കുകയും ചെയ്തു.കൂടാതെ അദ്ദേഹത്തിൻ്റെ നിർണായകമായിട്ടുള്ള ഇന്നിംഗ്‌സാണ് ഇന്ത്യയെ 176/7 എന്ന സ്‌കോറിലേക്ക് സഹായിച്ചത്. ഇന്ത്യൻ സീമർമാർ പിന്നീട് വീരോചിതമായ പ്രകടനം നടത്തി, നേരിയ വിജയം ഉറപ്പാക്കുകയും ഐസിസി കിരീടത്തിനായുള്ള രാജ്യത്തിൻ്റെ 11 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു.

Babar AzamVirat Kohli