എന്റെ തെറ്റ്, എനിക്ക് തീരുമാനം പാളി, ടോസ് തീരുമാനത്തിൽ സ്വയം ഉത്തരവാദിത്വം ഏറ്റെടുത്തു രോഹിത് ശർമ്മ

ബംഗളുരു ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ രണ്ടാം ദിനത്തിൽ 134 റൺസിന്റെ ലീഡുമായി ന്യൂസീലൻഡ് . രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 180 എന്ന നിലയിലാണ് കിവീസ്. 91 റൺസ് നേടിയ ഡെവോൺ കോൺവേയുടെ മികച്ച ബാറ്റിഗാണ് ന്യൂസിലൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്. 22 റൺസുമായി രചിൻ രവീന്ദ്രയും 14 റൺസുമായി മിച്ചാലുമാണ് ക്രീസിൽ. അശ്വിൻ കുൽദീപ് ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഇന്നിംഗിൽ ഇന്ത്യ 46 റൺസിന്‌ പുറത്തായിരുന്നു.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ സ്കോർ ബോർഡിൽ 9 റൺസ് ആയപ്പോൾ നായകൻ രോഹിത് ശർമയെ നഷ്ടമായി. 2 റൺസ് നേടിയ രോഹിതിനെ ഠിം സൗത്തീ ബൗൾഡാക്കി. പിന്നാലെ വിരാട് കോലിയെ വിൽ ഒ റൂർക്ക് പൂജ്യത്തിനു പുറത്താക്കി. അടുത്ത ഓവറിൽ സർഫറാസ് ഖാനെ മാറ്റ് ഹെൻറി പൂജ്യത്തത്തിനു പുറത്താക്കി. സ്കോർ 31 ആയപ്പോൾ ഇന്ത്യക്ക് ജയ്‌സ്വാളിനെ നഷ്ടമായി. 13 റൺസ് നേടിയ ജയ്‌സ്വാളിനെ വിൽ ഒ റൂർക്ക് പുറത്താക്കി. പിന്നാലെ രാഹുലിനെയും ജഡേജയെയും വിൽ ഒ റൂർക്കിയും മാറ്റ് ഹെന്രിയും പൂജ്യത്തിനു പുറത്താക്കി.

ലഞ്ചിന്‌ ശേഷം ഇന്ത്യക്ക് അശ്വിനിയും പൂജ്യത്തിന് നഷ്ടമായി. മാറ്റ് ഹെൻറിയാണ് വെറ്ററൻ സ്പിന്നറെ പുറത്താക്കിയത്. സ്കോർ 39 ആയപ്പോൾ 20 റൺസ് നേടിയ പന്തിനേയും ഇന്ത്യക്ക് നഷ്ടമായി. മാറ്റ് ഹെൻറിയുടെ നാലാം വിക്കറ്റായി പന്ത് മാറി. ഒരു റൺസ് നേടിയ ബുംറയെ വിൽ ഒ റൂർക്ക് പുറത്താക്കി. .കുൽദീപിനെ പുറത്താക്കി മാറ്റ് ഹെൻറി അഞ്ചാം വിക്കറ്റ് നേടി. എല്ലാ ഇന്ത്യൻ ബാറ്റർമാരും മോശം പ്രകടനമാണ് കാഴ്ചവെച്ചത്. വിരാട് കോഹ്‌ലി, സര്‍ഫാറസ് ഖാന്‍, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ തുടങ്ങിയവര്‍ പൂജ്യത്തില്‍ മടങ്ങി.

അതേസമയം ടോസ് നേടിയ ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത തന്റെ തീരുമാനം പാളിയെന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ടോസ് നേടി ബാറ്റിംഗ് സെലക്ട്‌ ചെയ്ത ശേഷം ഇന്ത്യൻ ടീം വെറും 46 റൺസിൽ ആൾ ഔട്ടായിരുന്നു.”ആദ്യം ബാറ്റ് ചെയ്തത് എൻ്റെ തെറ്റായ ഒരു വിലയിരുത്തലായി പോയി . ഞാൻ ഒരു ഫ്ലാറ്റ് പിച്ച് പ്രതീക്ഷിച്ചിരുന്നു, പക്ഷേ എനിക്ക് പിച്ച് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞില്ല”നായകൻ ഉത്തരവാദിത്വം ഏറ്റെടുത്തു.

Indian Team