
കളി തിരിച്ചത് കൃനാൾ നാല് ഓവറുകൾ, പഞ്ചാബ് തോറ്റത് ഇവിടെ
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനെട്ടാം സീസണിൽ കപ്പ് നേടി കോഹ്ലിയുടെ ബാംഗ്ലൂർ ടീം. ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ 6 റൺസ് ജയം നേടിയാണ് ആർ. സി. ബി ടീം കന്നി ഐപിൽ കിരീടം കരസ്ഥമാക്കിയത്.190 റൺസ് എന്നുള്ള ടോട്ടൽ ആദ്യം ബാറ്റ് ചെയ്തു നേടിയ ബാംഗ്ലൂർ ടീം മറുപടി ബാറ്റിംഗിൽ പഞ്ചാബ് കിങ്‌സ് ടീമിനെ 184 റൺസിൽ ഒതുക്കി.
ബൌളിംഗ് പ്രകടനം കൊണ്ട് പഞ്ചാബ് കിങ്‌സ് ടീമിനെ തകർത്തത് സ്പിൻ ബൗളർ കൃനാൾ പാന്ധ്യയാണ്. നാല് ഓവറിൽ വെറും 17 റൺസ് മാത്രം വിട്ടുകൊടുത്തു കൊണ്ട് രണ്ട് വിക്കറ്റുകളാണ് കൃനാൾ വീഴ്ത്തിയത്.190 റൺസ് ടാർജെറ്റിലേക്ക് അതിവേഗം കുതിച്ച പഞ്ചാബിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനെ വീഴ്ത്തിയാണ് കൃനാൾ സ്പെൽ ആരംഭിച്ചത്.
ഇന്നിങ്സ് ഏഴാം ഓവറിൽ വെറും 3 റൺസ് മാത്രമാണ് കൃണാൽ പാന്ധ്യ വഴങ്ങിയത്. മത്സരത്തിന്റെ 9-ാം ഓവറിലാണ് കൃണാൾ പാന്ധ്യ പഞ്ചാബിന് ആദ്യ ഷോക്ക് നൽകിയത്. അപകടകാരിയായ പ്രഭ്സിമ്രാൻ സിംഗിനെ താരം മടക്കിയയച്ചു. ക്രീസിൽ നിന്ന് ഇറങ്ങിയടിക്കാനുള്ള പ്രഭ്സിമ്രാന് പിഴച്ചപ്പോൾ ഓഫ് സ്റ്റംപിന് പുറത്ത് വന്ന ബോൾ കണക്ട് ചെയ്യാൻ പ്രഭ്സിമ്രാന് കഴിഞ്ഞില്ല. ഭൂവിക്ക് ഈസി ക്യാച്ച്.
ശേഷം തന്റെ നാലാമത്തെ ഓവറിലെ ആദ്യ പന്തിൽ തന്നെ ജോഷ് ഇംഗ്ലിസിന്റെ നിര്‍ണായകമായ വിക്കറ്റ് കൂടി കൃണാൾ നേടി. ശരിക്കും മത്സരം ബാംഗ്ലൂർ അനുകൂലമായി തിരിഞ്ഞത് ഇവിടെയാണ്. ഫൈനലിൽ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയത് കൃണാൽ തന്നെയാണ്